Posts

Showing posts from 2011

നന്ദിതyയുടെ കവിതകള്‍

നെറ്റിയില്‍ നിന്ന് നീ തുടച്ചെറിഞ്ഞ വിയര്‍പ്പുതുള്ളികള്‍ എന്റെ ചേലത്തുമ്പില്‍ കറകളായി പതിഞ്ഞു . നിന്റെ പാതിയടഞ്ഞ മിഴികളില്‍ എന്റെ നഷ്ട്ടങ്ങളുടെ കഥ ഞാന്‍ വായിച്ചു. ആരെയും കൂസാത്ത നിന്റെ ഭാവത്തില്‍ എന്റെ ചാപല്യം താദാത്മ്യം പ്രാപിച്ചത് ഞാനറിഞ്ഞു. നിന്റെ സ്വപ്നങ്ങളുടെ വര്‍ണ്ണശബളിമയില്‍ എന്റെ നിദ്ര നരയ്ക്കുന്നതും നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണിരുറയുന്നതും നിന്റെ നിര്‍വികരതയില്‍ ഞാന്‍ തളരുന്നതും എന്റെ അറിവോടെ കൂടിത്തന്നെയായിരുന്നു എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു . പക്ഷേ.......... ഞാന്‍ തടവുകാരിയയിരുന്നു. എന്റെ ചിന്തകളുടെ. നന്ദിത  -     1990 mediaX Paravoor jyothis9633114733@gmail.com

എഴുതണം

Image
എഴുതണം ; കണ്ണുനീരിന്റെ നനവു- ണങ്ങും  മുന്നേ, മനസ്സിന്റെ ആത്മഹത്യയ്ക്ക് കയറെടുക്കും മുന്നേ ; എനിക്ക് എഴുതണം ചങ്ങലയില്‍ കുരുങ്ങുന്ന അക്ഷരങ്ങള്‍ ചങ്ങല പൊട്ടിച്ചെഴുതണം എന്റെ  ആത്മാവിന് സ്വതന്ത്രം കൊടുക്കണം mediaX Paravoor jyothis9633114733@gmail.com

പ്രതികരിക്കുക ഒരു നല്ല നാളേക്ക് വേണ്ടി

Image
mediaX Paravoor jyothis9633114733@gmail.com

അനന്തമീ ജീവിതം

കടിഞ്ഞാണില്ലാത്ത കുതിരയെപോലെ കാലം അതിന്റെ പ്രയാണം അവിരാമം തുടരുന്നു.ഇവിടെ സംഭവബഹുലമായ ഒരു ജീവിതത്തിന് തിരശീല വീഴുമ്പോള്‍ , പുതിയതും , പ്രതീക്ഷാനിര്‍ഭരവുമായ ഒരു പുതുപുത്തന്‍ ജീവിതത്തിന് തിരശീല ഉയരുന്നു ..... കാലത്തിനുപോലും മായിക്കുവാന്‍കഴിയാത്ത ഒത്തിരി ഒത്തിരി ഓര്‍മകളുമായി സ്നേഹപൂര്‍ണ്ണമായ ഈ ജീവിതം നമ്മെ ധന്യമാക്കുന്നു . പണമെന്ന മസ്മരികതയും , മനസ്സിന്റെ ഉള്‍ത്താരില്‍ നിറഞ്ഞു നില്‍ക്കുന്ന അന്ധവിശ്വാ സങ്ങളും കൂടിയാകുമ്പോള്‍ മനുഷ്യന്‍ മനുഷ്യനെ മറക്കുന്നു അല്ലങ്കില്‍ മറക്കാന്‍ ശ്രമിക്കുന്നു .... പ്രതികരിക്കുക അല്ലങ്കില്‍ പ്രതിഷേധിക്കുക എന്നത് മനുഷ്യന്റെ മാത്രം പ്രത്യേകതയാണല്ലോ. പ്രണയഭാവനകളും ഊഷ്മളമായ സ്നേഹവും , ജീവിത ദാമ്പത്യവും ഇവിടെ അന്യമാകുന്നില്ല എല്ലാം ജീവിതത്തിന്റെ നേര്‍വരകള്‍ മാത്രം . എങ്കിലും പ്രണയത്തെയും ,പ്രണയഭാവനകളെയും ആരാധിക്കുന്നവര്‍ തന്നെ അതിന്റെ അസ്ഥിദുഖങ്ങളുടെ ചിതയോരുക്കുവാന്‍ കാത്തു നില്‍ക്കുന്നത് ഭാവിയുടെ ഭാഗഭേയം നിര്‍ണയിക്കുവാനുള്ള സൂര്യവെളിച്ചം കിനിയുന്നത് സ്നേഹമെന്ന മഹാ സത്യത്തിലൂടെ മാത്രമാണ് എന്ന സത്യം പലരും മറച്ചു പിടിക്കുന്നു . സുഹ്രത്ത്ബന്ധത്തിനും

എന്‍റെ തൂലിക ആദ്യമായി ചലിച്ചപ്പോള്‍

കൂട്ടുകാരെ എന്‍റെ തൂലിക ആദ്യമായി ചലിച്ചത് ഒരു കയ്യെഴുത്ത് മാസികയുടെ എഡിറ്റോറിയല്‍ എഴുതി കൊണ്ടായിരുന്നു. എന്‍റെ നാട്ടില്‍ ഒരു കൊച്ചു വായനശാല ഉണ്ട് കേട്ടോ കൊച്ചാലും മൂട് വായനശാല എന്നാണ്‌ പേര് എന്‍റെ കുട്ടികാലത്ത് വായനശാലയില്‍ കയ്യെഴുത്ത് മാസിക ഉണ്ടായിരുന്നു ഇപ്പോള്‍ ആ കയ്യെഴുത്ത് മാസിക എന്ന ചിന്തയും ചിതലരിച്ചുപോയി. ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നസമയത്താണ് ഞാന്‍ വായനശാലയില്‍ പോകാന്‍ തുടങ്ങിയത് ഇപ്പോള്‍ പോകരെ ഇല്ല അതൊരു സത്യം .കാലം കടന്നുപോയപ്പോള്‍ വായനശാലയില്‍ നിന്നും അരുണോദയം എന്ന കയ്യെഴുത്ത് മാസികയും പോയി മറഞ്ഞു. എല്ലാം ഓര്‍മ്മകള്‍ മാത്രം രണ്ടുദിവസങ്ങള്‍ മുന്‍പ്‌ വായനശാലയിലെ പുസ്തകങ്ങള്‍ തിരയുന്നതിനിടയില്‍ പഴയ കയ്യെഴുത്ത്മാസികകള്‍ എന്‍റെ കണ്ണില്‍പെട്ടു. എന്‍റെ പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക് ആ മാസികകള്‍ കാരണം ഉണ്ടായി ആ ചിതലരിച്ച ഓര്‍മകളില്‍ നിന്ന് ഒരു എഡിറ്റോറിയല്‍ ഞാന്‍ എവിടെ വീണ്ടും എഴുതുകയാണ് "കയ്യെഴുത്ത് മാസികയുടെ സുഗന്ധം നിറയുന്ന കലാലോകത്തിന്‍റെ വസന്തകാലത്തിന് ഹൃദയത്തിന്‍റെ കയ്യൊപ്പുള്ള ഒരു എ

ചിതം

ഇന്നെനിക്കാകാത്ത സ്വപ്നാടനത്താല്‍ എന്നെ നീ ചിത്രമേ സാക്ഷാത്കരിച്ചു മണ്ണിന് കൈ വന്ന വിണ്ണിന്‍ മഹത്വം കണ്ണുള്ളവര്‍ക്കായി നീയാവിഷ്കരിച്ചു കന്മഷം തീണ്ടാത്ത സാഫല്യമോലും ധര്‍മ്മ സിദ്ധാന്തങ്ങള്‍ സാധൂകരിച്ചു തേനായ പ്രേമം നുരയിക്കുന്ന ചിത്രമേ .......... ഞാനായി മാറുവാന്‍ തുടങ്ങുന്നുവോ നീ ... കേവലമെന്‍ തൂലിക ചലിക്കുമ്പോള്‍ ഓര്‍മ്മയിക്കായൊരി വിഭവമൊരുക്കുമ്പോള്‍ വര്‍ണ്ണം വാരിപുതച്ച ചിത്രമേ ... നീയെന്തെന്നെയിത്രമേല്‍ സ്നേഹിക്കുവാന്‍ ? mediaX Paravoor jyothis9633114733@gmail.com

മനസ്സ്

മനസ്സ് ദുരൂഹമായ ഒരു സമസ്യയാണ്.ആര്‍ക്കും മനസ്സിലാകാത്ത ചിന്തകളുടെ ഉറവിടമാണ് മനസ്സ് .നമ്മള്‍ ഏതെങ്കിലും ഒന്നിനെ കുറിച്ച് ചിന്തിക്കുകയാണ് എന്നിരിക്കട്ടെ ! ആ ചിന്ത മറ്റുള്ളവര്‍ക്ക് ആര്‍ക്കെങ്കിലും കേള്‍ക്കാനായാല്‍ എന്താണ് സംഭവിക്കുക ? അതെ ചിന്ത എന്ന വാക്ക് തന്നെ ഇല്ലാതാകും അത്രതന്നെ ! മനസ്സിന്‍റെ അകത്തളങ്ങളില്‍ ചെറുതും വലുതുമായ ഒത്തിരി സ്വപ്‌നങ്ങള്‍ ഉണ്ടാവാറുണ്ട് . അവ എല്ലാം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ മാത്രം മനസ്സ് അതിന്‍റെതായ ഒരു ലോകത്ത് എത്തിച്ചേരുന്നു. ഈ ദുരൂഹമായ മനസ്സിനെ വാഴ്ത്തപ്പെടുന്നവര്‍ ധാരാളം . സമൂഹത്തിന്‍റെ വ്യഥകള്‍ക്കും ച്യുതികള്‍ക്കും മുന്നില്‍ എവിടെയൊക്കെയോ പാവം മനസ്സുകള്‍ അലഞ്ഞു തിരിയുമ്പോള്‍ മോഹഭംഗം പിടിപ്പെട്ട മനസ്സുകള്‍ ചടുലമായ വഴിത്താരകളില്‍ ആര്‍ത്തട്ടഹസിക്കുന്നു . വ്യത്യസ്തവും വ്യകുലവുമായ ചിന്തകളെ മനസ്സ് മോഹങ്ങളുടെ ആട്ടുതൊട്ടിലില്‍ താലാട്ടുമ്പോള്‍ , വിളക്ക് മരത്തിന് മുന്നില്‍ പോലും അന്യമായ സ്നേഹം വിങ്ങുന്ന ഹൃദയവുമായി അപമാനിതനായി നില്‍ക്കുന്നു................. മഴ കാത്തു നില്‍ക്കും വേഴാമ്പലിനെപ്

പ്രണയമര്‍മ്മരം

രാത്രിയിന്നെറെയായി സ്വപ്നങ്ങളെ - നിങ്ങള്‍ രാവിന്‍റെയിരുളില്‍ , മറഞ്ഞു നില്‍ക്കുന്നുവോ? മൂകനായി കേഴുന്ന എന്‍ മനതാരില്‍ ഇത്തിരി സ്വാന്തനം തന്നുകൂടെ താളവും ഭാവവും രാത്രിതന്‍ രൂപം രാഗവും വര്‍ണ്ണവും രാവിന്‍റെ ചിത്രം എന്‍ മനതാരില്‍ ഉയരുന്നു നിന്‍രൂപം ഉറങ്ങാതുണരുന്നു നിന്‍ മോഹരൂപം രാവിന്‍റെ മോഹിനി നീയെങ്ങോട്ടാറാടി- പോകുന്നു പ്രണയമാം മര്‍മ്മരം - ബാക്കി നില്‍ക്കേ; അകലുന്നു മര്‍മ്മരം നിന്‍സ്നേഹ- മേന്നോട്‌ ആരോ തിരികെ പറഞ്ഞു ഇല്ലില്ല നീയെന്‍റെതാണെന്നിലെ പ്രണയവും തീര്‍ഥവും ഒന്നുതന്നെ രാത്രിയെ നോക്കി തുറിച്ച്കിടക്കുമ്പോള്‍ എന്‍ മനതാരില്‍ വഞ്ചനാഭാവം രാവിന്‍റെ സുന്ദരി നീയിന്നകന്നു പോകുന്നു ഏകനായി കേഴുമ്പോള്‍ ഞാനിന്ന് സത്യമാം മരണത്തെ മാടി വിളിക്കുന്നു; അവ്യക്തമാം മരണത്തെ മാടി വിളിക്കുന്നു mediaX Paravoor jyothis9633114733@gmail.com

വിരഹി

Image
ഞാന്‍ എഴുതി തുടങ്ങിയ കാലം മുതല്‍ വരികളില്‍ വിരഹം നിഴലിച്ചു നിന്നിരുന്നു.പലരും ചോദിച്ചു എന്തിനാ വിരഹം എന്ന്? അങ്ങനെ വിരഹത്തെ കുറിച്ച് ഞാനും ചിന്തിച്ചു. ഉറക്കമില്ലാത്ത രാത്രികളില്‍ വിരഹം സ്വപ്നം കാണു ഞാന്‍ കിടന്നു.... ഒരുപാട് കാലം ആ ചിന്ത എന്നെ പിന്തുടര്‍ന്നു ഒടുവില്‍ ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി വിരഹിയാണ് മനുഷ്യന്‍. എന്തോ തേടിയുള്ള യാത്രയാണ് മനുഷ്യ ജന്മം അത് ചിലപ്പോള്‍ പ്രണയമാകും ചിലപ്പോള്‍ കുന്നിക്കുരു പോലെ കൈ വിട്ടുപോയ ബാല്യകാലമാകാം ........ അതുമല്ലെങ്കില്‍ കൈവിട്ടുപോയ ഓര്‍മ്മകള്‍ ആവാം ..... അതെ വിരഹിയാണ് മനുഷ്യന്‍ ഋതുഭേദതങ്ങളില്‍ ജീവിതപാതയിലൂടെ ഏകനായി വിരഹം തേടി ഒരുപാട് അലഞ്ഞു. പിന്നിട്ട വഴികളില്‍ ഇതള്‍ കൊഴിഞ്ഞ പ്രണയവും നിറം മാറിയ സൌഹ്യദവും വേര്‍പിരിഞ്ഞു പോയി സമാന്തരമായി ഈ പാതയില്‍ വിരഹത്തിന്‍റെ കുപ്പായവും അണിഞ്ഞു ഞാന്‍ നടന്നു ഒരിക്കലും അവസാനിക്കാതെ വിരഹവും പേറി ........................ വിഷാദം നിഴലിച്ച വാക്കുകളില്‍ പ്രണയം തേടിയ രാവുകളില്‍ ഞാനും വിരഹിയായി. mediaX Paravoor jyothis9633114733@gmail.com

ചോദ്യങ്ങള്‍

Image
ക ണ്ണാരം പാടുന്ന രാക്കിളികളും കിന്നാരം ചൊല്ലുന്ന കുരുവിയിണകളും പ്രണയത്തിന്റെ മാസ്മരികതയില്‍ നിറഞ്ഞാടുന്നു ദുരെയെവിടെയോ ഒരു കുയില്‍ പാടി തിമിര്‍ക്കുന്നു " നിന്റെ പൂങ്കാവനത്തില്‍ ....... ഞാനൊരു പുഷ്പ്പശലഭമായി പറന്നിരുന്നുവെങ്കില്‍......... .. " എന്നാ മധുരഗാനം കേട്ടുകൊണ്ടാവണം നനുനനുത്ത മഴതുള്ളികള്‍ പ്രണയ മര്മ്മരങ്ങളായി ഭൂമിയില്‍ പിറന്നു വീഴാന്‍ തുടങ്ങിയത് .... അറിയില്ല ....... ചിന്തകളും കുറെ ഓര്‍മകളുമായി ഒരു ദിവസം കൂടി കടന്നു വന്നു ഇന്നലെയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഞാനിന്ന് ഏറെ ദുഖിതനാണ് . സ്നേഹപ്രവചാകനായ യേശുദേവന്റെ ജന്മനാട് ഇന്ന് മനുഷ്യ ക്രുരതകളുടെ വിളനിലമായി മാറികഴിഞ്ഞിരിക്കുന്നു. യേശു പിറന്ന ഭൂമി സമാധാനത്തിനും സ്നേഹത്തിനും അന്യമാകുമ്പോള്‍ ഈ ഭൂമിയുടെ മടിത്തട്ടില്‍ ഞാന്‍ പിറന്നു വീണത്‌ കരഞ്ഞു കൊണ്ടാണോ എന്നെനിക്കരിയില്ലരുന്നു ..... ബന്ധുത്വങ്ങള്‍ക്ക് പിറകെ നടന്നത് സ്നേഹത്തിന്റെ പൊരുള്‍ അറിയുവാനായിരുന്നു .എന്നാല്‍ അത് എങ്ങനെ നിര്‍വചിക്കണം എന്ന് എനിക്കറിയില്ല. പ്രണയം മതത്തിന്റെ പേരില്‍ അകന്നു പോയപ്പോള്‍ ഓര്‍മകള്‍ക്ക് ചുറ്റും വീണുഴറിയ എന്റെ മനസ്സ് കണ്ണുനീര്

കയ്പവല്ലരി --വൈലോപ്പിള്ളി

ഏതു ധൂസരസങ്കല്‍പ്പത്തില്‍ വളര്‍ന്നാലും, ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും, മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും' mediaX Paravoor jyothis9633114733@gmail.com

പാഥേയം -അയ്യപ്പന്‍

ഒരിക്കല്‍ ഞാന്‍ കയ്പ്പിന്റെ കനികള്‍ നിറഞ്ഞ ഒരു കാഞ്ഞിരമായിരുന്നു. ഇന്നെന്റെ കുഞ്ഞാടിന്റെ തോലില്‍ രക്തം തെറിക്കുന്നു. ഇന്ന് ഞാന്‍ തുലാസിന്റെ തട്ടിലെ മാംസം പറിച്ചെടുക്കപ്പെട്ട പാഥേയം. mediaX Paravoor jyothis9633114733@gmail.com

സുന്ദരസ്വപ്നം

Image
mediaX Paravoor jyothis9633114733@gmail.com

ഞാന്‍

എന്റെ സ്വപ്‌നങ്ങള്‍ : മഴവില്ലിന്റെ നിറശോഭയില്ലയിരുന്നു എന്റെ മോഹങ്ങള്‍ : അലയടിച്ചുയരുന്ന നീലത്തിരകള്‍ എന്റെ കാമുകി : കണ്ണുനീര്‍ത്തുള്ളികളില്‍ മധുരമൂട്ടിയ എന്റെ തൂലിക ഓര്‍മ്മകള്‍ : എന്റെ ദുഖങ്ങളില്‍ എന്നോടൊപ്പം അലിയാന്‍ തൂലികയും കടലാസും അണിചേരുമ്പോള്‍ എനിക്ക് സ്വന്തമെന്ന് പറയാന്‍ ചിന്തകള്‍ ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ മാത്രം ചിന്തകള്‍ : പറന്നുപോകുന്ന പക്ഷികള്‍ ഒരുപക്ഷെ തിരിച്ചു വന്നേക്കാം നഷ്ട്ടപ്പെട്ടുപോയ വിശ്വാസവും സ്നേഹവും ഒരിക്കലും തിരിച്ചുവരില്ലന്നു എനിക്കറിയാം mediaX Paravoor jyothis9633114733@gmail.com

കണ്ണട (മുരുകൻ കാട്ടാക്കട)

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം രക്ത്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം കത്തികൾ വെള്ളിടി വെട്ടും നാദം ചില്ലുകളുടഞ്ഞു ചിതറും നാദം പന്നിവെടിപുക പൊന്തും തെരുവിൽ പാതിക്കാൽ വിറകൊൾവതു കാണാം ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും കുരുന്നുഭീതി ക്കണ്ണുകൾ കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം സ്മരണകുടീരങ്ങൾ പെരുകുംബോൾ പുത്രൻ ബലിവഴിയെ പോകുംബോൾ മാത്രുവിലാപത്താരാട്ടിൻ മിഴി പൂട്ടിമയങ്ങും ബാല്യം കണ്ണിൽ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം പൊട്ടിയ താലിചരടുകൾ കാണാം പൊട്ടാ മദ്യക്കുപ്പികൾ കാണാം പലിശ പട്ടിണി പടികേറുംബോൾ പുറകിലെ മാവിൽ കയറുകൾ കാണാം തറയിലൊരിലയിലൊരൽപ്പം ചോരയിൽ കൂനനുറുംബിര തേടൽ കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം പിഞ്ചു മടികുത്തൻപതുപേർ ചെർന്നിരുപതുവെള്ളി കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം തെരുവിൽ സ്വപ്നം കരിഞ്ഞ മുഘവും നീട്ടിയ പിഞ്ചു കരങ്ങൾ കാണാം അരികിൽ ശീമ കാ

അഗസ്ത്യഹൃദയം – മധുസൂധനന്‍ നായര്‍

രാമ രഘുരാമ നാമിനിയും നടക്കാം രാവിന്നു മുന്പേ കനല്ക്കാട് താണ്ടാം നോവിന്റെ ശൂല മുന മുകളില് കരേറാം നാരായ ബിന്ധുവിലഗസ്ത്യനെ കാണാം ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ- മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും മലകയറുമീ നമ്മളൊരുവേളയൊരുകാത- മൊരുകാതമേയുള്ളു മുകളീലെത്താൻ. ഇപ്പൊള് നാമെത്തിയീ വനപര്ണ്ണശാലയുടെ കൊടുമുടിയിലിവിടാരുമില്ലേ വനപര്ണ്ണശാലയില്ലല്ലോ വനം കാത്ത മുനിയാമഗസ്ത്യനില്ലല്ലോ മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള് മരുന്നുരക്കുന്നതില്ലല്ലോ പശ്ശ്യേമ ശരതശ്ശതം ചൊല്ലി നിന്നോരു പാച്ചോറ്റി കാണ്മതീലല്ലോ ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ ഇപ്പാപ ശില നീ അമർത്തി ചവിട്ടൂ ജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടും ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ ഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാ ​ൽ പരലുപോലത്താരമിഴിയൊളിപുരണ്ടാൽ കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം ജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യം ഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെ കൊടുമുടിയിലിവിടാരുമില്ലേ…?? വനപർണ്ണശാലയില്ലല്ലോ,മനംകാത്ത മുനിയാമഗസ്ത്യനില്ലല്ലോ മന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾ മര

ആനന്ദധാര ബാലചന്ദ്രന്‍ ചുള്ളിക്കാട്

ചൂടാതെ പോയ്‌ നീ നിനക്കായ് ഞാന്‍ ചോര- ചാറിചുവപ്പിച്ചോരെന്‍ പനീര്‍പ്പൂവുകള്‍... കാണാതെ പോയ്‌ നീ നിനക്കായി ഞാനെന്‍റെ പ്രാണന്‍റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍... ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍ ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍. അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക് ​കരെ കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല- സന്ധ്യയാണിന്നുമെനിക്കു നീയോമനേ. ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ... എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ, നിന്നസാന്നിദ്ധ്യം പകരുന്ന വേദന.. mediaX Paravoor jyothis9633114733@gmail.com

ശൂന്യം

Image
ശൂന്യം ഈ മനസ്സ് വഴിയാത്രക്കിറങ്ങുമ്പോള്‍ നെഞ്ചില്‍ അടക്കിപ്പിടെച്ചൊരാ അക്ഷരം എന്നാ പുസ്തകം വഴിവക്കിലെവിടെയോ മറന്നു വച്ചു, പണ്ടെന്റെ നിദ്രകളില്‍ നിശാഗന്ധി പോലെ നുകര്‍ന്നിരുന്നവളെ ജീവിതയാത്രയില്‍ ഇന്നു, ശൂന്യം ഈ മനസ്സ് mediaX Paravoor jyothis9633114733@gmail.com

തിരികെയാത്ര മുരുകൻ‌ കാട്ടാക്കട

മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും വാമനന്മാരായ് അളന്നളന്നവരെന്‍റെ തീരങ്ങളില്‍ വേലിചാര്ത്തി വേദന പാര്തന്ത്രത്തിന്‍റെ വേദന പോരൂ ഭഗീരഥാവീണ്ടും തുള്ളികളിച്ചു പുളിനങ്ങളെ പുല്കി പുലരികളില്‍ മഞ്ഞാട ചുറ്റികഴിഞ്ഞ്നാള്‍ വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍ നീര്തെറ്റിനീരാടി നീന്തികളിച്ചനാള്‍ വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍ വിരിയിച്ചുവേര്‍പണിഞ്ഞവനും കിടാക്കളും കടവിലാഴങ്ങളില്‍ കുളിരേറ്റുനിര്വ്രുതി കരളില്‍ തണുപ്പായ് പുതച്ചോരുനാളുകള്‍ കെട്ടുപോകുന്നുവസന്തങ്ങള്‍ പിന്നെയും നഷ്ടപ്പെടുന്നെന്‍റെ ചടുലവേഗം ചൂതിന്‍റെ ഈടു ഞാന്‍ ആത്മാവലിഞ്ഞുപോയ് പോരൂ ഭഗീരഥാ വീണ്ടും എന്‍റെ പൈകന്നിന്നു നീര്‍ കൊടുത്തീടതെ എന്‍റെ പൊന്മാനിനു മീനുനല്കീടാതെ എന്‍റെ മണ്ണിരകള്‍ക്കു ചാലുനല്കീടാതെ കുസ്രുതി കുരുന്നുകള്‍ ജലകേളിയാടാതെ കുപ്പിവളത്തരുണി മുങ്ങിനീരാടാതെ ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്കീടാതെ വയലുവാരങ്ങളില്‍ കുളിരു കോരീടാതെ എന്തിന്നു പുഴയെന്ന പേരുമാത്രം പോരൂ ഭഗീരഥാ വീണ്ടും കൊണ്ടു പോകൂ ഭഗീരഥാ വിണ്ണില്‍ നായാടി മാടിനെ മേച്ചു

പുരാവൃത്തം‌ - എ.അയ്യപ്പൻ‌

മഴുവേറ്റു മുറിയുന്നു വീട്ടുമുറ്റം‌ നിറഞ്ഞു നിന്ന നാട്ടുമാവും‌ നാരകവും‌ മരണത്തിൽ‌ തലവച്ചെൻ‌ മുത്തശ്ശി കരയുന്നു നാട്ടുമാവിന്റെ തണലേ നാരകത്തിന്റെ തണുപ്പേ ഞാനും‌ വരുന്നു മഞ്ഞുകാലം‌ ഉത്സവമാണെന്നും മക്കളാണു പുതപ്പെന്നും‌ അമ്മ പറയുമായിരുന്നു ഈ ശീതം‌ നിറഞ്ഞ തള്ളവിരൽ‌ കടിച്ചു മുറിക്കുമ്പോൾ‌ സത്യവചസ്സിന്റെ രുചിയറിയാം‌ mediaX Paravoor jyothis9633114733@gmail.com

അശ്വമേധം [വയലാർ‌]

ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്കാരവേദിയിൽ പുത്തനാ- മശ്വമേധം നടത്തുകയാണു ഞാൻ! നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ? എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ! കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി നേടിയതാണതിൻ ശക്തികൾ. വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു- വെറ്റി നേടിയതാണതിൻ സിദ്ധികൾ! മന്ത്രമായൂരപിഞ്ചികാചാലന- തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം! കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ- ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ; കാട്ടുചൊലകൾ പാടിയപാട്ടുക- ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ; ഇന്നലത്തെ ചരിത്രം മയങ്ങുന്ന മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ എത്രയെത്ര ശവകുടീരങ്ങളിൽ ന്രുത്തമാടിയതാണാക്കുളമ്പുകൾ! ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട- കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ, എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,- അക്കുളമ്പടിയേറ്ററ്റുവീണുപോയ്; അത്രയേറെബ്ഭരണകൂടങ്ങളും! കുഞ്ചിര

എന്റെ തോല്‍വി !

എന്‍ ഓര്‍മ്മതന്‍ താളില്‍ ഗുരുനാഥന്‍ ചൊല്ലിപഠിപ്പിച്ച അക്ഷരമാധുര്യം; അമ്മിഞ്ഞപാല്‍  പോല്‍ ഞാന്‍ നുണഞ്ഞ കാവ്യങ്ങള്‍ ! ഉരുവിട്ട വൃത്തത്തില്‍ ഞാന്‍ അലയവേ! ഋതുക്കളില്‍ ഞാന്‍ മറന്ന പാഠങ്ങള്‍ മറവിയെ ജയിക്കാന്‍ തുനിയുമ്പോള്‍ ഞാന്‍ അറിയുന്നു, എന്റെ തോല്‍വി ! എന്റെ മാത്രം തോല്‍വി ! mediaX Paravoor jyothis9633114733@gmail.com

അവള്‍

വേനലിന്റെ കാഠിന്യം കുറയിക്കുന്ന മഴയായിരുന്നവള്‍.... വസന്തത്തില്‍ പുഷ്പങ്ങള്‍ക്ക്  മത്തുപിടിപ്പിക്കുന്ന മധുമണം പകരുന്ന ഇളം തെന്നലായിരുന്നവള്‍...... എന്റെ ഹൃദയതുടിപ്പിന്റെ  താളമായിരുന്നവള്‍, ജീവന്റെ ജീവന്‍ ആയിരുന്നവള്‍ അവളെന്റെ  ഓരോ ശ്വസത്തിലും  നിറഞ്ഞു നിന്നിരുന്നു അവളുടെ ഇഷ്ട്ടമായിരുന്നു എന്റെയും എന്നിട്ടും! പോകട്ടെ സ്വതന്ത്രമായ  ഈ ലോകത്തിന്റെ അതിര്‍ വരമ്പുകള്‍ തേടി അവള്‍ പറക്കട്ടെ !  mediaX Paravoor jyothis9633114733@gmail.com

ആ നിമിഷത്തിനായ്‌ .

മൗനത്തിന്റെ നേര്‍ത്ത ജാലകത്തിനപ്പുറം നിന്ന് ഞാന്‍ പറയാതെ പറഞ്ഞത് എന്റെ പ്രണയത്തെ പറ്റിയായിരുന്നു സ്വപ്നങ്ങളില്‍ നിന്ന് സ്വപ്നങ്ങളിലേക്ക് പറക്കുന്നതിനിടയില്‍, നീ അറിയാതെ പോയതും അതുതന്നെയാണ് എങ്കിലും, ഞാന്‍ കാത്തിരിക്കുന്നു നീ അറിയുന്ന നിമിഷത്തിനായ്‌ .... mediaX Paravoor jyothis9633114733@gmail.com

ഒരു തുള്ളി കണ്ണുനീരിന്റെ നനവില്‍ ഞാന്‍ നിന്നിലേക്ക് അടുക്കുകയാണ്

Image
സത്യത്തിന്റെ പൂമുഖത്തെ തെളിഞ്ഞ അതിര്‍വരംബുകളായ നൊമ്പരങ്ങളുടെ അഗ്നിയില്‍ കത്തിയമര്‍ന്ന എന്റെ ജീവിതം ഇരുള്‍ പടര്‍ന്ന ഈ വഴിത്താരകള്‍ക്ക് മുന്നില്‍ പിടഞ്ഞമാരുമ്പോള്‍ , എനിക്ക് സ്വന്തമെന്നു പറയാന്‍, മോഹത്തിന്റെ കനല്‍കട്ടകള്‍ വാരിവിതറിയ നിനവുകളുടെ കവാടങ്ങള്‍ മാത്രമാകുമ്പോള്‍ ..... ഇവിടെ, കണ്ടു കൊതിതീരും മുമ്പേ , ജീവിച്ചു കൊതിതീരും മുമ്പേ, കണ്ണുനീരിന്റെ നനവും ചിരിയുടെ സുഖവും സ്നേഹത്തിന്റെ പാഠവും എന്നിലര്‍പ്പിച്ചു .... മരണത്തിന്റെ തേരില്‍ ഏറിപോയ നന്ദിതയുടെ ആത്മാവിന് മുന്നില്‍ ! ഞാന്‍ പകച്ചു നില്‍ക്കുകയാണ് . ഒരു തുള്ളി കണ്ണുനീരിന്റെ നനവില്‍ ഞാന്‍ നിന്നിലേക്ക് അടുക്കുകയാണ്

പിച്ചി പൂക്കള്‍

Image
ഈ ഉമ്മറത്തിണ്ണയില്‍ ഞാന്‍ ഇരിക്കവേ കാലം ഒരുപാട് കടന്നു പോയിരുന്നു ഓര്‍മ്മകള്‍ പണ്ടേ മരവിച്ചിരുന്നു മുറ്റത്ത്‌ പൂവിട്ട പിച്ചിപ്പൂ  കണ്ടപ്പോള്‍ അറിയാതെ ഞാന്‍ നിന്നെ ഓര്‍ത്തു പോയി നമ്മള്‍ കോര്‍ത്തോരാ  പിച്ചിപൂമാലകള്‍ കാലം ചവിട്ടി കടന്നു പോയിരുന്നു ഓര്‍മ്മതന്‍ ജാലകം തുറന്നു ഞാന്‍ ചെന്നപ്പോള്‍ ഓര്‍മ്മകള്‍ എവിടെയോ മടിച്ചു നിന്നു, അക്ഷരങ്ങള്‍ കണ്ണുനീര്‍ തുള്ളിയായി വീണുടഞ്ഞപ്പോള്‍ മനസ്സിന്റെ താളുകള്‍ കുതിര്‍ന്നു പോയ്‌ എന്റെ കണ്ണും നിറഞ്ഞു പോയ്‌ മറവിയെ സ്നേഹിച്ചു  ഓര്‍മയായി ഞാന്‍ തനിച്ചയായ ഏകാന്തകാലം കണ്ണുനീര്‍ചാലിനാല്‍ ചിത്രം  വരച്ച എന്റെ ഏകാന്തകാലം മറവിയുടെ താളുകളില്‍ ഞാന്‍ അക്ഷരം പഠിച്ച രാവുകള്‍ ! കുത്തികുറിച്ച  നിനവുകള്‍ !   ഓര്‍മതന്‍  പാഠപുസ്തകം മനസ്സിന്റെ  ജ്വലകളെ പ്രണയിക്കവേ നിനവുകള്‍ ഒരു പിടിച്ചാരമായി മണ്ണില്‍ പതിച്ചലിഞ്ഞു ഇളംതെന്നല്‍ അവയെ കാണാതെ നിലാവ് പുണരാതെ ഒരു പിടിച്ചാരമായി ഓര്‍മ്മകള്‍ ഇനി ഈ വഴിയില്‍ ഈ കറുത്തവാവില്‍  ഞാന്‍ നിലാവ് തേടുവതാര്‍ക്കു വേണ്ടി പിച്ചിപ്പൂ കോര്‍ക്കുന്നതാര്‍ക്കുവേണ്ടി അറിയില്ല, എന്നറിയുമ്പോഴും മറവിയുടെ ആഴങ്ങളിലേക്ക് ഞാന

ഒരു ചാറ്റല്‍ മഴയെങ്കിലും ............

Image
നിന്റെ മനസ്സിലെ കാര്‍മേഘങ്ങള്‍ ഞാന്‍ കണ്ടിരുന്നു...... അവയുടെ കാഠിന്യം എനിക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നുണ്ട് അവയുടെ അന്തസത് ഒരു പക്ഷെ എനിക്ക് അറിയാന്‍ കഴിഞ്ഞേക്കും ...... നീ വിചാരിച്ചാല്‍ മാത്രം. ഒരു ഗാനമാലപിച്ചു മഴ പെയ്യിക്കാന്‍ എനിക്കറിയില്ല. ഒരു യാഗഗ്നിക്കുള്ള പരിശുദ്ധിയും എനിക്കില്ലത്തതിനാല്‍ എനിക്കതും സാധ്യമല്ല എങ്കിലും ഒരു മഴ പെയ്യണം.... ഒരു ചാറ്റല്‍ മഴയെങ്കിലും ............ mediaX Paravoor jyothis9633114733@gmail.com

ഉള്ളം കൈ ഹൃദയത്തില്‍ ചേര്‍ത്ത് വച്ച് ......

Image
വീണ്ടും ഞാന്‍ തനിച്ചായിരിക്കുന്നു.കൂട്ടിനു അവള്‍ തന്ന മധുര സ്നേഹത്തിന്റെയും മധുര നൊമ്പരത്തിന്റെയും നശിക്കാത്ത കുറെ ഓര്‍മ്മകള്‍ മാത്രം. പ്രണയം മൊട്ടിടുന്ന വേദിയില്‍ തന്നെ പ്രണയത്തെ ഹൃദ്യമാക്കിയവര്‍ അവസാനം തൂവല്‍ കൊഴിക്കുന്ന ഈയലുകലായി മാറുന്നു. എന്റെ പ്രണയത്തിന്റെ വീഥികള്‍ നിശബ്ദവും വിജനവുമായിരിക്കുന്നു . പ്രണയത്തെ കുറിച്ചെഴുതിയ എന്റെ മന സ്സിന്റെ ഉള്ളിലെ അക്ഷരങ്ങള്‍ എന്റെ തൂലികയെ നോക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. ഇനിയാണ് നിലയിക്കാത്ത കണ്ണുനീരിന്റെ നെറുകയിലൂടെ ഒരു യാത്ര .എനിക്ക് ജന്മം തന്നവരും ഞാനും ഒരു കടംകഥ ആയി മാറുമോ? ജനിമ്രിതികളിവിടെ കടം കഥയാവുകയാണ് ഇവിടെ എന്നെ പ്രണയിക്കാന്‍ , ഒത്തിരി സ്വാന്തനം താരാന്‍ , ഡയറി താളുകളില്‍ തുഴഞ്ഞു രസം പിടിക്കാന്‍ , കുളിര്‍ കാറ്റില്‍ നാളമായി എന്റെ ചിന്തകളെ കീറിമുറിക്കാന്‍ , എന്റെ തൂലികയോടൊപ്പം ഞാനും നടന്നു നീങ്ങുകയാണ് .... എങ്ങോട്ടെന്നറിയാതെ ... ഉള്ളം കൈ ഹൃദയത്തില്‍ ചേര്‍ത്ത് വച്ച് ...... mediaX Paravoor jyothis9633114733@gmail.com

തൂലിക

Image
കാലത്തിന്റെ കടന്നു പോക്കില്‍ എന്റെ തൂലിക ഞാന്‍ വലിച്ചെറിയും അതിലെ മഷിക്ക് കറുപ്പ് നിറമായിരുന്നു. ആ കറുപ്പ് ഇപ്പോള്‍ എന്റെ മനസ്സിലാണ് ഹൃദയരക്തം കൊണ്ട് ഞാന്‍ എഴുതിയ വാക്കുകള്‍ ! കണ്ണുനീരില്‍ കുതിര്‍ന്നിരിക്കുന്നു പുകമറ പോലെ വാക്കുകള്‍ എന്നെ കൊഞ്ഞനം കുത്തുന്നു mediaX Paravoor jyothis9633114733@gmail.com

നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം

Image
ജീവിക്കാന്‍ ആശയും മരിക്കാന്‍  ഭയവും ഉണ്ടായിട്ടല്ല ഞാനിന്നും ജീവിക്കുന്നത് നീ ജീവിക്കുന്ന ലോകത്തെവിടെ എങ്കിലും   ജീവിക്കാമെന്ന് കരുതിയാണ് ആകാശത്തൊരു നക്ഷത്രമാണ് നീയെങ്ങില്‍   മറ്റൊരു നക്ഷത്രമായ് എനിക്ക്   പിറക്കണം നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം ലക്ഷക്കണക്കിന്‌ പ്രകാശവര്‍ഷങ്ങള്‍  ആണെന്ന് എനിക്കറിയാം എങ്കിലും കുറിപ്പുകള്‍ mediaX Paravoor jyothis9633114733@gmail.com

അനാഥന്‍

Image
നിറഞ്ഞ കണ്ണുകളും വേദനിക്കുന്ന   മനസ്സുമായ് ഈ   ഈ യാത്ര തുടങ്ങുകയാണ് എന്റെ അവസാന യാത്ര ഈ ഭൂമിയുടെ തീരത്ത് ഞാന്‍ പിറന്നു വീണത്‌  കരഞ്ഞു കൊണ്ടാണോ എന്നെനിക്കറിയില്ല ബന്ധുതങ്ങള്‍ക്ക് പിറകെ നടന്നത് സ്നേഹത്തിന്റെ പൊരുള്‍ അറിയാനായിരുന്നു അത് എങ്ങനെ നിര്‍വചിക്കനമെന്നും എനിക്കറിയില്ലാരുന്നു. എന്നും ഞാന്‍   ഒറ്റയിക്കായിരുന്നു അതായിരിക്കാം എന്റെ പരാചയം .എനിക്ക് പിണക്കമില്ല ഡയറി താളുകളില്‍ അക്ഷരങ്ങള്‍ കൊണ്ട് ആ വിഷമം ഞാന്‍ കഴുകി കളഞ്ഞു ജീവിതത്തിന്റെ സത്യം - മിത്യ  ഇവയെ ഞാന്‍ അക്ഷരങ്ങളില്‍ ആവാഹിച്ചു ഞാന്‍ അക്ഷരങ്ങളെ കൂട്ട് പിടിച്ചത് എന്നെ മറക്കുവാന്‍ ആയിരുന്നു.അവര്‍ മാത്രമായിരുന്നു എന്നും  എനിക്ക്  വേണ്ടി കരഞ്ഞത്. പരസ്യമായ   സ്നേഹ പ്രകടനഗല്‍ ഇഷ്ട്ടപെടാത്ത എന്നെ ഇല്ലാത്ത കുറ്റം ചുമത്തി കുരിശു മുനയില്‍ നിര്‍ത്താന്‍ എല്ലാരും  ആര്‍ത്തി കാണിക്കുമ്പോള്‍  ഞാന്‍ അറിയുന്നു മാനവജാതിയിലെ അവസാനത്തെ അനാഥന്‍    ഞാന്‍ ആയിരിക്കുമെന്ന്

ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്

Image
എന്റെ കുട്ടികാലം ഒരുപാടു അവഗണന കണ്ടു വളര്‍ന്നതാണ് . ഇതെഴുതുമ്പോള്‍ എന്റെ കണ്ണ് നിറയുന്നതും ആരും കാണില്ല . എന്റെ വിഷമങ്ങള്‍ ആരോടും ഞാന്‍ പറയില്ലരുന്നു അത് എന്റേത് മാത്രമാക്കി ഞാന്‍ വച്ചു ജീവിതത്തില്‍ ഞാന്‍ നേടിയത് ചുരുക്കം ചില കൂട്ടുകാര്‍ അവരായിരുന്നു .എനിക്ക് എല്ലാം എനിക്ക് താങ്ങും തണലുമായ് അവര്‍ ഉണ്ടാവും എന്ന് ഞാന്‍ കരുതി . ജീവിതം കെട്ടിപ്പോക്കുവാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് അവരുമായി സംസാരിക്കാന്‍ സമയം കിട്ടാതായി എങ്കിലും അവരെന്നും എനിക്ക് പ്രിയമുള്ളവര്‍ തന്നെ ആയിരുന്നു. എന്റെ സാഹചര്യങ്ങള്‍ അവര്‍ മനസ്സിലാക്കും എന്ന് ഞാന്‍ വിശ്വസിച്ചു എന്റെ വിശ്വാസങ്ങള്‍ കാറ്റില്‍ പറത്തി അവര്‍ പൊയ് മറഞ്ഞു, എന്റെ തെറ്റിധാരണ ആവും ചിലപ്പോള്‍ ഇതു പക്ഷെ ഞാന്‍ തോറ്റു പൊയി. എന്റെ തെറ്റിധാരണകള്‍ കൊണ്ടാണോ ? എന്നറിയില്ല ഞാന്‍ ജീവിതത്തില്‍ പരാച്ചയപെട്ടു പോയ്‌ . ചിപ്പോള്‍ എല്ലാം എന്റെ മിഥ്യ ധാരണകള്‍ മാത്രമാകാം എന്നായാലും ഞാന്‍ മനസ്സികമായ് തളര്‍ന്നു അപ്പോള്‍ എനിക്ക് തോന്നിയ ഒരു ചിന്ത മരണം അതിനെ പുല്‍കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ തോറ്റു പൊയ് എല്ലാരും എന്നെ മാനസികരോഗിയായി മുദ്രകുത്തി . എന്

ജീവന്റെ തളിരില

Image
നിറഞ്ഞ ജീവിത ശിഖരങ്ങളിലെ ഇലകള്‍ കൊഴിഞ്ഞു പോയി രിക്കുന്നു ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയപ്പോള്‍ വൃക്ഷങ്ങള്‍ ആഹ്ലാദത്തോടെ ആടിയുലഞ്ഞു ചില വൃക്ഷങ്ങള്‍ മണ്ണിന്റെ മാറിലേക്ക് അലറി കരഞ്ഞു കൊണ്ട് ഇടറി വീണു.വര്‍ഷങ്ങള്‍ പെയിതോഴ്ഞ്ഞ വേളയില്‍ ഇടറി വീണ വൃക്ഷത്തിന്റെ വേരില്‍ നിന്നും ജീവന്റെ തളിരില മുളച്ചു വന്നു . മനുഷ്യന്റെ ദാഹര്‍ത്തമായ മിഴികളിലെ കൃരനായ മനസ്സ് തന്റെ പദങ്ങളെ നോക്കി . മുളച്ചു വന്ന തളിരിലയുടെ അസ്ഥികൂടങ്ങള്‍ തന്റെ പദങ്ങളില്‍ നിന്നും മെല്ലെ തുടച്ചു മാറ്റി, തിളങ്ങുന്ന അട്ടഹാസം അന്തരിക്ഷത്തില്‍ മുഴക്കി തൃപ്തിയോടെ പദങ്ങള്‍ ചേര്‍ത്തുവച്ചു ഉറക്കത്തിലേക്ക് മയങ്ങി വീണു mediaX Paravoor jyothis9633114733@gmail.com

ആത്മാവിന്‍ വേദന ആരറിയാന്‍

Image
ഒരു ചെറു കാറ്റേറ്റ് ഒരു പൂ കൊഴിയുമ്പോള്‍ .. ശലഭത്തിന്‍ വേദന ആരറിയാന്‍ എന്നാല്‍ പൂവിന്റെ ദുഃഖം ഞാന്‍ അറിയും .. മണ്ണില്‍ കിടന്നു പിടയുന്ന പൂവിതള്‍ മര്‍ത്ത്യന്റെ പാദത്തില്‍ മൃദു- സ്പര്‍ശനമെകുമ്പോള്‍ ഇന്നലെ ഞാന്‍ തേടി നിന്‍ ചുണ്ടിലെ തേന്‍ തേടി ഇന്നിന്റെ മാറില്‍ കിതച്ചു നിന്നു;ഈ ശലഭത്തിന്‍ വേദന ആരറിയാന്‍ ? കലച്ചക്രങ്ങള്‍ കറങ്ങി തിരിഞ്ഞിട്ടും മര്‍ത്ത്യന്റെ ഹൃദയവും കപടമാകുന്നു , കാറ്റിന്റെ വേഗവും തീകനലാവുന്നു. പൂവിന്റെ ശിഖരങ്ങള്‍ ഓടിഞ്ഞമാരുന്നു ശലഭത്തോടൊപ്പം ശവമഞ്ചലെരുമ്പോള്‍ വടക്കേ പുറത്താരോ ചിത ഒരുക്കുന്നു അവയില്‍ വീണെന്റെ ചിത്രങ്ങള്‍ കരിയുന്നു കരിയും പുകയും ഉയര്‍ന്നു പൊങ്ങുമ്പോള്‍ നീരുന്നതെന്‍ മനസ്സാണ് തെക്കെ പുറത്താരോ ചിത ഒരുക്കുന്നു ചന്ദന മുട്ടിയും കൂട്ടിനുണ്ട് ചന്ദന മുട്ടയില്‍ വെന്തുരുകുമ്പോള്‍ ആത്മാവിന്‍ വേദന ആരറിയാന്‍ ആത്മാവിന്‍ വേദന ആരറിയാന്‍ .... mediaX Paravoor jyothis9633114733@gmail.com

പ്രണയം

Image
അക്ഷരങ്ങള്‍ മനസ്സില്‍ കോര്‍ത്ത്‌ ഞാന്‍ ചേര്‍ത്ത് വച്ചപ്പോള്‍ കവിതയായി അതില്‍ പ്രണയം കലര്‍ന്നപ്പോള്‍ നിങ്ങള്‍ എന്റെ തൂലിക പിടിച്ചു വാങ്ങി mediaX Paravoor jyothis9633114733@gmail.com

നിഴല്‍

Image
ജീവിതമെന്ന ബാക്കി പാത്രത്തില്‍ നൊമ്പരങ്ങളുടെ സ്ഥാനം ഒരിക്കലും അവസാനിക്കുന്നില്ല... സ്നേഹ മുഹുര്ത്തങ്ങള്‍ എനിക്ക് സമ്മാനിച്ച എന്റെ സുഹൃത്തുക്കള്‍ എന്നില്‍ നിന്നും വേര്പിരിഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിയാത്ത ദുഖവും ഓര്‍മകളുടെ നിലയിക്കാത്ത വേദനയും എന്നില്‍ നിറഞ്ഞു നിന്നിരുന്നു. അവരുടെ വേര്‍പാടില്‍ എന്റെ മിഴികളിലെ നീര്‍കണങ്ങള്‍  ഇപ്പോഴും ഉരുണ്ടു വീഴുന്നത് എന്തിനാണെന്നും  എനിക്കറിയില്ല? നൊമ്പരങ്ങളുടെ അഗ്നിയില്‍ കത്തിയമര്‍ന്ന ഹൃദയത്തില്‍ നിന്നും അവസാന തുടിപ്പും ചിറകടിച്ചുയരുമ്പോള്‍ ,അനന്തമായ സമാന്തര രേഖയില്‍ അവശേഷിക്കുന്നത് ജന്മന്തരത്തോളം മനസ്സിന്റെ അകത്തളങ്ങളില്‍ എവിടെയോ സ്വപ്നം കാണാതെ ഡയറി താളുകളില്‍ എഴുതി പിടിപ്പിച്ച സൗഹൃദങ്ങളുടെ പാഴ് ചിന്തകളായിരുന്നു  എന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല.. ബന്ധുതങ്ങള്‍ക്ക്  പിറകെ പോയത് ഞാന്‍ ആരാണ് എന്നറിയുവാനായിരുന്നു.ഉറ്റവരുടെയും ഉടയവരുടെയും മരണത്തിന്റെ ചിറകടി ശബ്ദം നേരത്തെ കേള്‍ക്കാന്‍ എനിക്കും കഴിയില്ല എന്ന് എനിക്കറിയാമായിരുന്നു, എന്നിട്ടും, മറ്റുള്ളവര്‍ കുറ്റം ചെയിതിട്ടു എന്നെ പഴിക്കുമ്പോഴും നിധി പോലെ കാത്തുവച്ച ബന്ധങ്ങള്‍ നഷ്ട്ടമാകുന്നത

നന്ദിതയുണ്ടയിരുന്നെങ്കില്‍....

Image
നന്ദിത(ജനനം: 1969 മെയ് 21-മരണം: 1999 ജനുവരി 17) മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്‌നേഹിച്ച എന്ന പ്രയോഗത്തില്‍ ഒരു നന്ദിതയുണ്ട്. നന്ദിതയുടെ കവിതകള്‍ നിറയെ അതുമാത്രമായിരുന്നു. മരണത്തിന്റെ ഈറന്‍വയലറ്റ് പുഷ്പങ്ങള്‍ തേടി നന്ദിത പോയിട്ട് പന്ത്രണ്ട് വര്‍ഷമാവുന്നു. എഴുതിയവയൊന്നും ആരെയും കാട്ടിയില്ല. ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍ വായിച്ച് ഉരുകിയവര്‍ ഏറെ. കനല് പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്റേയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍ . നെഞ്ചിന്റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ നന്ദിതയ്ക്ക് കവിതകള്‍ . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍ നമ്മള്‍ അസ്തമിച്ചേക്കാം. ''നേര്‍ത്ത വിരലുകള്‍ കൊണ്ട് ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..'' എന്ന് ഒരിടത്ത് നന്ദിത മരണത്തെ വിളിക്കുമ്പോള്‍ നിശബ്ദതയില്‍ അത് തീര്‍ക്കുന്ന മുഴക്കം നമ്മെ പേടിപ്പെടുത്തുന്നു. വയനാട് ജില്ലയിലെ മടക്കി മലയിലാണ് നന്ദിത ജനിച്ചത്. വയനാട് മുട

Rethinirvedam the yesteryear classic

Image
Rethinirvedam the yesteryear classic, penned by the maverick Padmarajan and brought to life on celluloid by ace director Bharathan is set to return on the big screen . The coming-of-age movie which show cased a sensual portrayal of the titular character by Jayabharathi, in the new version is brought to life by Shewatha Menon. The role of Krishnanchandran as a teenager (Pappu) caught in the flux of sexual adolescence, is being essayed by Sreejith Vijay. The storyline of the classic which miffed many for its sensual portrayal of the lead as well as garnered appreciation for its narrative is bound to be the same in the new version. The classic of 1978 redefined the art of movie making and became a torch bearer for many movies in the 1980’s. വീണ്ടും mediaX Paravoor jyothis9633114733@gmail.com
Image
സ്‌ത്രീയും സ്‌ത്രീയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ചന്ദനമരങ്ങള്‍ പറയുന്നത്‌. എന്നാല്‍ സ്വവര്‍ഗസ്‌നേഹത്തിന്റെ കഥ മാത്രമല്ല ഈ നോവലിന്റേത്. ഭാര്യഭര്‍ത്തൃബന്ധത്തിന്റെ ശൈഥില്യവും ഇരുവരും തമ്മിലുള്ള പ്രായത്തിന്റെ ഏറ്റക്കുറച്ചിലുമൊക്കെ ഇതിന്റെ വിഷയമാണ്. ചന്ദനമരങ്ങള്‍ എന്ന പ്രയോഗം പോലും ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഇടയില്‍ വളര്‍ന്നു വരുന്ന മൌനത്തെയാണ് സൂചിപ്പിക്കുന്നത്‌. ഒരുമിച്ചു കളിച്ചു വളര്‍ന്ന കല്യാണിക്കുട്ടിയും ഷീലയും. കാമത്തിന്റെ നിറം കലര്‍ന്നതായിരുന്നു അവരുടെ സ്‌നേഹബന്ധം. ഇരുവരും ഭാര്യമാരാ‍യെങ്കിലും തങ്ങളുടെ പുരുഷന്മാരുമായി പൊരുത്തപ്പെടാന്‍ അവര്‍ക്കു കഴിഞ്ഞില്ല. സാഹചര്യങ്ങളെ ഭയന്ന് മൌനത്തിലാഴുന്നു ഷീല. പുരുഷന്മാരുമായി ബന്ധമുണ്ടാക്കിയും പൊട്ടിച്ചും വെറുപ്പിനെ വാചാലമാക്കുന്നു കല്യാണിക്കുട്ടി. mediaX Paravoor jyothis9633114733@gmail.com

ഓര്‍മ്മകള്‍

Image
mediaX Paravoor jyothis9633114733@gmail.കോം

നീ

എന്നുള്ളിലെ ചെമ്പകപൂമരചില്ലയില്‍ തെന്നലായി വന്നു നീ തഴുകിയതാവാം നിലയിക്കാത്ത നിനവിന്‍ തീരത്ത് നീ തിരകളായി വന്നടിഞ്ഞിരിക്കാം മഴവില്‍ തംബുരു മീട്ടുമ്പോള്‍ ഓര്‍മ്മകള്‍ വരികളായി ഉതിര്‍ന്നിരിക്കാം നിന്‍ ഓര്‍മയില്‍ ഞാന്‍ ഉരുകുമ്പോള്‍ അകലത്തായി നീ എന്ത് ചെയികയവാം ഇനിയും നിനയിക്കാത്ത നിന്‍ നീരും മനസ്സിന്‍ തണലായി എത്തുവാന്‍ ഇനിയും ഞാന്‍ ഉയര്തെഴുനെട്ടിടാം mediaX Paravoor jyothis9633114733@gmail.com

ഞാന്‍ വല്ലാതെ നിന്നെ......!

Image
പനിനീര്‍പൂവിന്‍റെ സുഗന്ധത്തിന് പകരമായ് പ്രകൃതിപെണ്ണ് തന്ന തൂമഞ്ഞിന്‍ നിര്‍മ്മലമാം സ്പര്‍ശമേറ്റിട്ടോ? പുലര്‍കാല നിര്‍വൃതിയുടെ നിറവില്‍ പുല്‍കൊടിയോടു ഇഷ്ട്ടമാണെന്ന് പറഞ്ഞ നീര്‍മലര്‍തുള്ളിയെ കണ്ടിട്ടോ? വെറുക്കാന്‍ തുടങ്ങുന്നു നീയെന്നെ!!! അറിയില്ല ....? അറിയില്ല ...? പക്ഷെ ഒന്നറിയാം ഞാന്‍ വല്ലാതെ നിന്നെ......! mediaX Paravoor jyothis9633114733@gmail.com

കുരിപുഴ ശ്രീകുമാര്‍ അമ്മ മലയാളം എന്ന കവിതയില്‍ നിന്ന്

വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു പ്രേമ സംഗീത തപസ്സു ചോദിക്കുന്നു ചിത്ര യോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു മണി നാദത്തിന്‍ മനസ്സ് ചോദിക്കുന്നു പാടും പിശാചു ശപിച്ചു ചോദിക്കുന്നു പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു കളിയച്ചനെയിത കിനാവ് ചോദിക്കുന്നു കാവിലെ പൊട്ടന്‍ കരഞ്ഞു ചോദിക്കുന്നു പുതരിച്ചുണ്ടയായി ഗോവിന്ദ ചിന്തകള്‍ പുസ്തകം വിട്ടു  തഴച്ചു ചോദിക്കുന്നു എവിടെ എവിടെ എന്റെ സഹ്യ  പുത്രി മലയാളം എവിടെ എവിടെ സ്നേഹ പൂര്ണ മലയാളം കുരിപുഴ ശ്രീകുമാര്‍  അമ്മ മലയാളം എന്ന കവിതയില്‍ നിന്ന് mediaX Paravoor jyothis9633114733@gmail.com

സുനാമി

ഇതെന്റെ ഒരു പഴയ  രചനയാണ്                സുനാമി   നിന്റെ കവിളില്‍ തട്ടി വീണു ചിതറും മഴതുള്ളി പോലെ , ചീന്തിയെറിയപ്പെട്ട ഒരു പിടി ദീപുകളിലും എങ്ങു വള്ളുവരുടെ പ്രിയനട്ടിലും പിന്നെ പരശുരാമന്റെ മലയാള മണ്ണിലും സമുദ്രരാജന്റെ കോപം നീലതിരമാലകളായി വീശിയടിച്ചതില്‍ അത്ഭുതമില്ല !

അക്ഷരങ്ങള്‍

Image
അക്ഷരങ്ങള്‍ മനസ്സില്‍ കോര്‍ത്ത്‌ ഞാന്‍ ചേര്‍ത്ത് വച്ചപ്പോള്‍ കവിതയായി അതില്‍ പ്രണയം കലര്‍ന്നപ്പോള്‍ നിങ്ങള്‍ എന്റെ തൂലിക പിടിച്ചു വാങ്ങി

നമ്മുടെ ആത്മാക്കളും ഹൃദയങ്ങളും

Image
നമ്മുടെ ആത്മാക്കളും ഹൃദയങ്ങളും തമ്മില്‍ ഒരിക്കലും ശണ്ട  കൂടിയിട്ടില്ല നമ്മുടെ ചിന്തകള്‍ മാത്രം കലഹിച്ചു ,ചിന്തകള്‍ അറിജിതമാണ്‌ . അവ സാഹചരിയങ്ങളില്‍ നിന്നും മുന്നില്‍ കാണുന്നവയില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ഉടലെടുക്കുന്നു . ചിന്തകള്‍ നമ്മില്‍ ഉണ്ടാ കുന്നതിനു മുന്നേ ഹൃദയവും ആത്മാവും ലയിച്ചിരുന്നു . നല്ല ജീവിതത്തിനു വസ്തുതകളെ ക്രമീകരിച്ചു പ്രവര്‍ത്തനക്ഷമമാക്കുവാന്‍ ആണ് ചിന്തകള്‍. ഹൃദയത്തിന്റെയും ആത്മാവിന്റെയും ജീവിത വഴിയില്‍ അതിനു സ്ഥാനമില്ല.